കൊച്ചി: ആംഗലേയത്തിലെ ആ ആറ് അക്ഷരങ്ങളില്‍ ഒരു നന്ദി പ്രകടനത്തിന്റെ ആത്മാര്‍ഥതയുണ്ടായിരുന്നു, ആകാശത്തോളം. ഒരു വീടിന്റെ ടെറസില്‍ താങ്ക്സ് എന്ന് എഴുതിയതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ ട്വീറ്റ് ചെയ്തത് വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍.
ആലുവയ്ക്കടുത്തുള്ള ഈ വീടിന്റെ ടെറസില്‍ നിന്നാണ് ഈ മാസം 17ന് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ വ്യോമസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്ററായ ധ്രുവില്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിച്ചത്. കമഡോര്‍ വിജയ് വര്‍മ പറത്തിയ ധ്രുവില്‍ രക്ഷിച്ച സജിത ജബീല്‍ എന്ന ഈ സ്ത്രീയെ ആലപ്പുഴയിലെ സഞ്ജീവിനി ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സജിത ആണ്‍കുട്ടിക്ക് ജന്മം നല്കി.
നേവിയുടെ ഡോക്ടറെ ഈ വീടിന്റെ ടെറസിലേക്ക് ഇറക്കി, സജിതയെ പരിശോധിച്ചതിനു ശേഷമാണ് എയര്‍ലിഫ്റ്റിന് തീരുമാനിച്ചത്.
കമഡോര്‍ വിജയ് വര്‍മ പറത്തിയ ഹെലിക്കോപ്റ്ററില്‍ രണ്ടു സ്ത്രീകളെ രക്ഷിച്ച വീടിന്റെ ടെറസില്‍ താങ്ക്സ് എന്നു കുറിച്ചിരിക്കുന്നു, എന്ന വിശേഷണത്തോടെയാണ് നേവി ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.
കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്ന സൈന്യത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് സമൂഹമൊന്നാകെ നന്ദി പറയുകയാണ്. കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു ശേഷം മടങ്ങിയ കരസേനാംഗങ്ങളെ ഭാരത്മാതാ കീ ജയ്, വന്ദേമാതരം വിളികളോടെയാണ് നാട്ടുകാര്‍ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: