ന്യൂദല്‍ഹി: കശ്മീരി കമ്പ്യൂട്ടര്‍ എഞ്ചിനീയറെ ഭീകര സംഘടനാ ബന്ധം ചുമത്തി ദുബായ് ഇന്ത്യയിലേക്ക് നാടുകടത്തി.
ഇര്ഫാന് അഹമ്മദ് സര്‍ഗാര്‍ (36) അയല്‍ രാജ്യത്തേക്ക് അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു. ദുബായ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അഞ്ചു ദിവസമായി ഒരു വിവരവുമില്ലാഞ്ഞതിനെ തുടര്‍ന്ന്, ബന്ധുക്കള്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ റ്റ്വിറ്ററിലൂടെ അറിയിച്ചു.
ഇര്ഫാന് ഇന്ത്യന്‍ പൗരനാണെന്നു അന്വേഷിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസിയാണ് ആളെ കണ്ടെത്തിയത്. ആഗസ്ത് 14ന് ഇര്‍ഫാനെ ഇന്ത്യയിലെത്തിച്ചു.
എന്‍ഐഎ വിശദമായി രണ്ടു ദിവസം ഇര്‍ഫാനെ ചോദ്യം ചെയ്തു. ഇയാള്‍ക്കെതിരെ നാട്ടില്‍ കേസുകളില്ല. കശ്മീര്പ്പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: