ന്യൂദല്‍ഹി: കേരളത്തിന്റെ ശുചീകരണ യജ്ഞത്തിന് കേന്ദ്രത്തിന്റെ കൂറ്റന്‍ സഹായം. ആരോഗ്യമന്ത്രാലയം മൂന്നുകോടി ക്ലോറിന്‍ ഗുളികകൂടി നല്‍കും. നേരത്തേ ഒരുകോടി നല്‍കിയിരുന്നു.
30 ടണ്‍ ബ്ലീച്ചിങ് പൗഡറും ഒന്നേമുക്കാല്‍ ലക്ഷം സാനിറ്ററി പാഡുകളും ലഭ്യമാക്കും. ഇതുവരെ പകര്‍ച്ചവ്യാധികളൊന്നും ഇല്ലെന്നത് ആശ്വാമാണെന്ന് ദുരന്ത നിവാരണ കേന്ദ്ര സേനയുടെ യോഗം വിലയിരുത്തി.
സംസ്ഥാനത്തു മുഴുവന്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ പദ്ധതി തയാറാക്കി. 94 % മൊബൈല്‍ ടവറും പ്രവര്‍ത്തന സജ്ജമായി. എല്ലാ ടെലിഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നു.
റെയില്‍വേ ഇതുവരെ 24 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിച്ചു. 2-7 ലക്ഷം കുപ്പിവെള്ളം വിതരണം ചെയ്തു. കമ്പിളിപ്പുതപ്പും വിരിപ്പും വിതരണത്തിനെത്തിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള ചരക്ക് സൗജന്യമായി റെയില്‍വേ കൊണ്ടുപോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: