കുമളി: മുരിക്കടി സ്വാമി എന്ന പേരില്‍ ഹൈറേഞ്ചില്‍ ഏറെ പ്രശസ്തനായ മങ്കൊമ്പ് എന്‍. വിശ്വനാഥ അയ്യര്‍ (106) ഓര്‍മയായി. ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമമായ മുരിക്കടിയില്‍ തപാലാഫീസിന് സൗജ്യമായി സ്ഥലംവിട്ടു നല്കിയപ്പോള് മങ്കൊമ്പ് വിശ്വനാഥ അയ്യര്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല സ്ഥലനാമം തന്റെ പേരിലും തന്റെ പേര് സ്ഥലനാമവും ആകുമെന്ന്.
മുരിക്കടി ഇപ്പോള്‍ വിശ്വനാഥപുരമാണ്. പരമ്പരാഗത ജന്മി കുടുംബത്തിലെ അംഗമായ വിശ്വനാഥ അയ്യര്‍ കിടപ്പാടമൊഴികെ ബാക്കിയെല്ലാം സഹജീവികള്‍ക്ക് ദാനം നല്കിയപ്പോള് നാട്ടുകാര്‍ അദ്ദേഹത്തിന് പ്രത്യുപകാരമായി നല്കിയതാകട്ടെ നാടിന് അയ്യരുടെ പേരും.
മുരിക്കടി എന്ന ഗ്രാമം അങ്ങനെ വിശ്വനാഥപുരമായി മാറി. തദ്ദേശീയരുടെ അഭ്യര്‍ഥന മാനിച്ചു നരേന്ദ്ര മോദി സര്‍ക്കാരാണ് ഈ ഗ്രാമത്തെ വിശ്വനാഥപുരമായി പ്രഖ്യാപിച്ചത്.
ആലപ്പുഴയിലെ മക്കൊമ്പില്‍ ആണ്ടി അയ്യരുടെയും സുബ്ബമ്മാളിന്റെയും മകനായി 1913ല്‍ ജനിച്ച വിശ്വനാഥന് കുടുംബസ്വത്തായി ഉണ്ടായിരുന്ന തേയിലത്തോട്ടം നോക്കി നടത്തുവാനാണ് 1935ല്‍ ഇടുക്കിയിലെ കുമളിയിലെത്തിയത്. തന്റെ തോട്ടത്തിലെ തൊഴിലാ ളികള്‍ക്ക് കൂലി കണക്കുകൂട്ടി വാങ്ങുവാന്‍ അക്ഷരാഭ്യാസമില്ലെന്നു തിരിച്ചറിഞ്ഞ വിശ്വനാഥ അയ്യര്‍ സ്വന്തം തോട്ടത്തില്‍ തൊഴിലാളികളുടെ മക്കള്‍ക്കായി പ്രൈമറി സ്കൂള്‍ ആരംഭിച്ചു.
അക്കാലത്ത് ഇരുപത്തഞ്ച് കിലോമീറ്റര്‍ ദൂരെനിന്ന് വരെ കുട്ടികള്‍ കാല്‍നടയായി പഠിക്കുവാനെത്തിയിരുന്നു. അര നൂറ്റാണ്ടിനപ്പുറം ഇന്നത് ഹൈസ്കൂളായി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് ഇംഗ്ലീഷ് മീഡിയം സ്കൂളും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: