കണ്ണൂര്‍: ഒരുലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി മധ്യവയസ്കന് പിടിയില്‍. കാട്ടാമ്പള്ളി കോട്ടക്കുന്നിലെ അബ്ദുള്‍ റഹീമിനെ(48)യാണ് ടൗണ്‍ എസ്ഐ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 9 മണിയോടെ പഴയ ബസ് സ്റ്റാന്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് റഹീമിനെ പിടികൂടിയത്. ഇയാളുടെ അരയില്‍ ഒളിപ്പിച്ച നിലയില്‍ അഞ്ചുഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെത്തുകയായിരുന്നു. ആഘോഷവേളകള്‍ ലക്ഷ്യമിട്ട് കണ്ണൂരിലേക്ക് യഥേഷ്ടം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തുന്നതിനിടെയാണ് റഹീം കുടുങ്ങിയത്. സ്പൂണില്‍ ബ്രൗണ്‍ഷുഗര്‍ ഇട്ടശേഷം ചൂടാക്കി സിറിഞ്ചില്‍ നിറച്ച് കയ്യില്‍ കുത്തിയാണ് ലഹരി വിതരണം ചെയ്തിരുന്നത്. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെയും കോളേജ് വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് അബ്ദുള്‍ റഹീമിന്റെ ലഹരി വില്‍പ്പന.
ബോംബെയില്‍ നിന്നാണ് ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. റഹീം വന്‍ മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. മുമ്പ് മോഷണക്കേസുകളില്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ റഹീം പ്രായമായപ്പോള്‍ ലഹരിവില്‍പ്പനയിലേക്ക് തിരിയുകയായിരുന്നു. ടൗണ്‍ സിഐ രത്നകുമാറിന്റെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം. എഎസ്ഐ മഹിജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന് എസ്പിയുടെ ഷാഡോ സ്ക്വാഡ് അംഗങ്ങളായ സജിത്ത്, സുഭാഷ് മിഥുന് എന്നിവരും റഹീമിനെ അറസ്റ്റ് ചെയ്യുമ്പോള്‍ എസ്ഐയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: