തൃശൂര്‍: കുട്ടനാടിന് തൃശൂരിലെ സൗഹൃദക്കൂട്ടായ്മയുടെ വക അഞ്ച് ബോട്ടുകള്‍. നാട് ദുരിതകാലത്തിലൂടെ കടന്നു പോകുമ്പോള്‍, പറ്റാവുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണം എന്നു തീരുമാനിച്ചുണ്ടാക്കിയ കൂട്ടായ്മയാണ് ‘എംപതി’.
മുംബൈ, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലുള്ള തൃശൂര്‍ക്കാരായ ഒരുകൂട്ടം ആളുകളുടെ കൂട്ടായ്മയാണിത്. ഇപ്പോള്‍ മറ്റു ജില്ലക്കാരും മലയാളികളല്ലാത്തവര്‍ പോലും ഇതിലുണ്ട്. പ്രളയകാലം പിന്നിട്ടാലും വെള്ളക്കെട്ടുകള്‍ ഇറങ്ങാന്‍ ദിവസങ്ങളെടുക്കുന്ന സ്ഥലങ്ങള്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചപ്പോള്‍ കുറച്ചു ബോട്ടുകള്‍ ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചു. 24 മണിക്കൂര്‍ കൊണ്ട് ഈ വിരലിലെണ്ണാവുന്ന കൂട്ടായ്മ അതിനുള്ള തുക സമാഹരിച്ച്, രക്ഷാസേനകള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയെ ബന്ധപ്പെട്ട് അഞ്ചു ബോട്ടുകള്‍ തയാറാക്കി.
ഈ ബോട്ടുകള്‍ മുംബൈയില്‍ നിന്നു കോയമ്പത്തൂര്‍ വരെ സൗജന്യമായാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് എത്തിച്ചത്. ഇതു കാര്യക്ഷമമായി ഉപയോഗിക്കാന്‍ പറ്റുന്ന സന്നദ്ധ സംഘടനകളിലൊന്ന് സേവഭാരതിയാണു എന്നു പലരും നിര്‍ദേശിച്ചതിനെ തുടര്‍ന്നു അവര്‍ക്കു കൈമാറാന്‍ തീരുമാനിച്ചു. തൃശൂരില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് ആദ്യബോട്ട് ഏറ്റുവാങ്ങി. പ്രാന്ത സേവാ പ്രമുഖ് അ. വിനോദ് പങ്കെടുത്തു. ‘എംപതി’ പ്രതിനിധി ടി.എസ്.ഉല്ലാസ്ബാബു ബോട്ടിന്റെ രേഖകള്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: