ന്യൂദല്‍ഹി : പ്രളയക്കെടുതിയെ തുടര്‍ന്ന് ധനസഹായം കൈപറ്റുന്നതിലുള്ള വിദേശനയം മാറ്റേണ്ടതിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒന്നാം യു.പി.എ സര്‍ക്കാരാണ് വിദേശ രാഷ്ട്രങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കേണ്ടെന്ന നയം രൂപപ്പെടുത്തിയത്.
15 വര്‍ഷമായി തുടരുന്ന നയം തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. വിദേശരാജ്യങ്ങളില്‍നിന്ന് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിതനയം.
ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോഴും അമേരിക്കയും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ സ്വീകരിച്ചിരുന്നില്ല. ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടാന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് സ്വീകരിച്ച നിലപാട്. പകരം അന്നത്തെ യു പി എ സര്‍ക്കാര്‍ എഡിബിയില്‍ നിന്നും വായ്പ്പയെടുക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: