കൊച്ചി: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. ജുലൈ 31 മുതല്‍ മൊറട്ടോറിയം പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ വായ്പയ്ക്ക് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
മൂന്നു മാസത്തേയ്ക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും ബാങ്കേഴ്സ് സമിതി അറിയിച്ചു. കഴിഞ്ഞ ദിവസം കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തേയ്ക്ക് പുനക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരിച്ചടവ് വീഴ്ചയ്ക്ക് സര്‍ഫാസി നിയമപ്രകാരം നടപടി ഉണ്ടാവില്ല. വ്യാപകമായ കൃഷി നാശമാണ് പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: