തിരുവനന്തപുരം: ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും പാളിച്ചയുണ്ടായി. എന്നാല്‍ മറ്റ് അണക്കെട്ടുകള്‍ തുറന്നതില്‍ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സേവനം തേടിയതില്‍ പാളിച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് നേരത്തെ വയനാട് ജില്ലാ കളക്ടര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം തള്ളി കെഎസ്ഇബി ചെയര്മാന് രംഗത്തെത്തി.
ആശയ വിനിമയത്തില്‍ തകരാറുണ്ടായിട്ടില്ലെന്നും അണക്കെട്ടുകള്‍ തുറക്കുന്ന കാര്യത്തില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ചെയര്മാന് അറിയിച്ചു. സംസ്ഥാനത്ത് അമിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണം. അതിന് അണക്കെട്ടുകള്‍ തുറന്നുവിട്ടതിന് കുറ്റം പറയരുത്. അണക്കെട്ടുകളാണ് വെള്ളത്തെ തടഞ്ഞതെന്ന് കണക്കുകള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകും. അണക്കെട്ടുകള്‍ തുറന്നുവിട്ടത് മുന്നറിയിപ്പോടെയാണെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും ചെയര്മാന് എന്‍.എസ് പിള്ള പറഞ്ഞു.
അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ചാലക്കുടി പുഴയിലെ കുറേ വെള്ളം തടയാമായിരുന്നു. റെഡ് അലര്‍ട്ട് വന്നാലുടന്‍ വെള്ളം ഒഴുക്കില്ല. റാന്നിയിലെ കാരണവും അമിതമഴയാണ്. 142 അടിവരെ ജലനിരപ്പ് ഉയര്‍ന്നിട്ടും മുല്ലപ്പെരിയാര്‍ തുറന്നില്ലല്ലോ എന്നും എന്നിട്ടും ഇതിനെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ലല്ലോ എന്നും പറഞ്ഞ ചെയര്മാന് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം വരെ ഇടുക്കി താങ്ങിയെന്നും ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ കെഎസ്ഇബിയെ അനുമോദിക്കുകയാണ് വേണ്ടന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: