കൊച്ചി: ദുരിത കേരളത്തിൻറെ കണ്ണീരൊപ്പാൻ ആർട് ഓഫ് ലിവിംഗ് സേവാപ്രവർത്തനം തുടരുന്നു. കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നും പ്രളയബാധിത മേഖലകളിലേക്ക് ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്കു പുറമെ, ബംഗളുരു ആശ്രമത്തിൽനിന്നും ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകൾ ദുരിതാശ്വാസത്തിനായി കേരളത്തിലേക്കു അയച്ചുകഴിഞ്ഞു .
ബംഗളുരു, ചെന്നൈ, ഹൈദരബാദ്, നാഗപ്പൂർ തുടങ്ങിയ ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽനിന്നും വസ്ത്രങ്ങൾ, മരുന്നുകൾ, ഭക്ഷണം, വെള്ളം, ശുചീകരണ സാമഗ്രികൾ സ്നാനോപകരണങ്ങൾ തുടങ്ങിയവ ബംഗളുരു ആശ്രമത്തിൽ ആരംഭിച്ച ”കെയർ ഫോർ കേരള -ദുരിതാശ്വാസ സംഭരണ കേന്ദ്ര ” ത്തിൽ എത്തിക്കുകയായിരുന്നു . അവശ്യസാധനങ്ങളടങ്ങിയ കൂടുതൽ ലോഡുകൾ ഈ ആഴ്ച്ചതന്നെ ബംഗളൂര് ആശ്രമത്തിൽനിന്നും വീണ്ടും കേരളത്തിലെത്തുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് അധികൃതരുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ബംഗളുരു വ്യക്തിവികാസകേന്ദ്രയിലെ ആയിരം യുവാചാര്യന്മാർ പ്രളയബാധിത മേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ ആവശ്യമായ സ്ഥങ്ങളിലെല്ലാം ട്രോമാറിലീഫ് വർക്കുമായി ബന്ധപ്പെട്ട് നിരവധിപ്പേർ സേവനമനുഷ്ട്ടിച്ചുവരുന്നുണ്ട്. ശ്രീശ്രീ ആയുർവ്വേദയിലെ വിദഗ്ധ ഡോക്ടർമാരുടെ വലിയനിരതന്നെ സേവനത്തിനായി കേരളത്തിലെത്തും.
വെള്ളപ്പൊക്കത്തിന്റെ കെടുതികളെ അതിജീവിച്ചുകൊണ്ട് പൂർവ്വസ്ഥിതിയിലേക്കു തിരിച്ചുവരുന്ന അവസരത്തിൽ ആത്മവിശ്വാസം മുറുകെപ്പിടിക്കാൻ ശ്രീശ്രീരവിശങ്കർ കേരള ജനതയോട് ആഹ്വാനം ചെയ്യുന്നു. ആർട് ഓഫ് ലിവിംഗ് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവാനാഗ്രഹിക്കുന്നവർക്ക് tiny.cc/floodrelief അല്ലെങ്കിൽ ചന്ദ്രസാബു +91 9447463491 , വിജയകുമാരൻ നായർ +91 9744252288, Email: [email protected] എന്നിവകളിലേതിലെങ്കിലും ബന്ധപ്പെടാവുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് സംസ്ഥാന മീഡിയ കോർഡിനേറ്റർ ദിവാകരൻ ചോമ്പാല അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: