തിരുവനന്തപുരം: പ്രളയം തകര്‍ത്ത തൃശൂര്‍ ജില്ലയെ സാധാരണ നിലയിലാക്കാന്‍ സന്നദ്ധരായി അതിര്‍ത്തി രക്ഷാസേനയുടെ 40 അംഗ ടീം. രക്ഷാപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിനിറങ്ങുകയാണ് ബിഎസ്എഫ്. പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങള്‍ വൃത്തിയാക്കുക, അടിഞ്ഞു കൂടിയ അവശിഷ്ടങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും നീക്കം ചെയ്യുക, ജനങ്ങളെ പുനരധിവാസത്തിന് സഹായിക്കുക തുടങ്ങിയവയാണ് പ്രധാന ദൗത്യം. 500ലേറെ പേരെയാണ് ബിഎസ്എഫ് ഇതിനകം രക്ഷപ്പെടുത്തിയത്.
പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശമനുസരിച്ച് ജില്ലയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലെത്തിച്ചേരാന് ആവശ്യമായ വാഹനങ്ങളും ഉപകരണങ്ങളും ദൗത്യസംഘത്തിന് നല്‍കിയിട്ടുണ്ട്. 12,000 ലിറ്റര്‍ കുടിവെള്ളവും സംഘമെത്തിക്കും. ഇതിനു പുറമെ പ്രളയ ബാധിതര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളൊരുക്കി ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതില്‍ കര്‍മനിരതരാണ് ബിഎസ്എഫിന്റെ 15 സംഘങ്ങള്‍. ഏകദേശം നാലുലക്ഷം കുടുംബങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. സംസ്ഥാനത്തൊട്ടാകെ 3,879 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: