കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 10 ലക്ഷം രൂപ. കണക്കു പുറത്തുവിട്ടപ്പോള്‍ ഒരു ലക്ഷം രൂപയായി കുറഞ്ഞു. പണം കൊടുത്ത കോതമംഗലം എം എ കോളെജ് അധികൃതര്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടാണ് ശ്രദ്ധയില്‍ പെട്ടത്. ചെക്കായിട്ടാണ് പണം നല്‍കിയത്.
കോതമംഗലം എംഎ കോളജിലെ അസോസിയേഷന് സെക്രട്ടറി വിന്നി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ആഗസ്ത് 17 ന് നെടുമ്പാശേരി വിമാനത്താവളത്തിലെ ഗോള്‍ഫ് ക്ലബില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ 10 ലക്ഷത്തിന്റെ ചെക്ക് ഏല്‍പ്പിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം പി മാരായ പ്രൊഫ. കെ.വി. തോമസ്, ജോയ്സ് ജോര്‍ജ്ജ്, ഇന്നസെന്റ് എന്നിവരും ഉണ്ടായിരുന്നു. പ്രളയദുരിതം വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രിയും സംഘവും.
ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ലിസ്റ്റിലാണ് പിഴവ് ശ്രദ്ധയിൽ പെട്ടത്. കോളജ് അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇ മെയില്‍ അയച്ച് മറുപടി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: