കൊച്ചി: സംസ്ഥാനത്തെ ഓരോ പോലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പ്രളയം നേരിട്ട പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്ന നിര്‍ദേശിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. പുനരധിവാസം, ശുചീകരണം, മെഡിക്കല്‍ ക്യാംപകളുടെ നടത്തിപ്പ് എന്നിവയില്‍ പങ്കാളികളാകാനാണ് നിര്‍ദേശം. പ്രത്യേക വാര്‍ഡോ പ്രദേശമോ കേന്ദ്രീകരിച്ചായിരിക്കണം പ്രവര്‍ത്തനം നടത്തേണ്ടത്.
റവന്യൂ വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി തുടങ്ങി മറ്റു വകുപ്പുകളും ഏജന്‍സികളുമായി സഹകരിച്ചായിരിക്കണം ഈ പ്രവര്‍ത്തനം. പൊതുവായി സമാഹരിക്കുന്ന ശുചീകരണ ഉപകരണങ്ങളും ആവശ്യമായ സാധനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തണം. ഡിജിപി പറഞ്ഞു.
പുതിയതായി നിയമനത്തില്‍ വന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ബറ്റാലിയനില്‍ നിന്നുള്ള ക്രമസമാധാന ചുമതല ഇല്ലാത്തവരെയും പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാം. പ്രത്യേക യൂണിറ്റുകളില്‍ ഉള്ളവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവണം.
അതേസമയം, സംസ്ഥാനത്ത് ദുരിത ബാധിതര്‍ താമസിക്കുന്ന ക്യാംപുകളില്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. എല്ലാ ക്യാംപുകളിലും ആവശ്യത്തിനു പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. ക്യാംപില്‍ അംഗങ്ങളല്ലാത്തവരെ അനുവാദമില്ലാതെ ഉള്ളില്‍ പ്രവേശിപ്പിക്കുകയില്ല. ക്യാംപുകളിലും പരിസരപ്രദേശങ്ങളും ലോക്കല്‍ പോലീസ് ഗ്രൂപ്പ് പട്രോളിങ് നടത്തണംമെന്നും ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: