വാഷിങ്ടൺ: ഇന്ത്യയിലെ ജനസഖ്യാ വർധനവ് ചൈനയിലുള്ളതിനേക്കാൾ കുടുതലാണെന്ന് റിപ്പോർട്ട്. 2030തോടു കൂടി ചൈനയിലെ ജനസഖ്യയേക്കാൾ എട്ട് ശതമാനം ജനസഖ്യ വർധനവ് ഇന്ത്യയിലുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. വാഷിങ്ടണിലെ ‘പോപ്പുലേഷൻ റെഫെറൻസ് ബ്യൂറോ’എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2018ലെ ലോകജനസഖ്യ ഡാറ്റാ അടിസ്ഥാനമാക്കിയാണ് സംഘടന പഠനം നടത്തിയത്. 2050ഓട് കൂടി ഇന്ത്യയിൽ ചൈനയിലുള്ളതിനേക്കാൾ 25 ശതമാനം അധിക ജനസഖ്യ വർധനവ് ഉണ്ടാകുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ 137 കോടിയും ചൈനയിൽ 139 കോടിയുമാണ്. 2030, 2050 കാലഘട്ടങ്ങളിൽ ഇന്ത്യയുടെ ജനസഖ്യ 153 കോടി, 168 കോടിയിലെത്തും.
അതേ സമയം ചൈനയിൽ 2030ൽ 142 കോടിയും 2050ഓട് കൂടി ഇത് ഇടിഞ്ഞ് 134 കോടിയിലെത്തുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: