കൂത്തുപറമ്പ്: ദുരിതബാധിതരെ സഹായിക്കാന്‍ പിസി ബസ് വീണ്ടും കാരുണ്യയാത്ര നടത്തി. വേങ്ങാട് സാന്ത്വനം, മമ്പറം ജൂനിയര്‍ ജേസിസ്, മൈലുള്ളിമെട്ട കൈത്താങ്ങ് വാട്സ്ആപ് കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് പിസി ബസ് വീണ്ടും കാരുണ്യയാത്ര നടത്തിയത്.
കൂത്തുപറമ്പ്-അഞ്ചരക്കണ്ടി-കണ്ണൂര്‍-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പിസി ബസ് പ്രവാസിയായ മൈലുള്ളിമെട്ടയിലെ പിസി ഹാരിസിന്റേതാണ്. നേരത്തെയും കാരുണ്യയാത്ര നടത്തി പിസി ബസ് മാതൃകയായിരുന്നു. ബസ് ജീവനക്കാര്‍ വേതനം ഒഴിവാക്കിയും ഉടമ ഹാരിസ് ഡീസലിന്റെ തുക സംഭാവന നല്‍കിയുമാണ് കാരുണ്യയാത്ര നടത്തിയത്. കിട്ടിയ മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കൈമാറും.
കൂത്തുപറമ്പ് ബസ് സ്റ്റാന്റില്‍ സിഐ ബി.രാജേന്ദ്രന് കാരുണ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പ്രദീപന് തൈക്കണ്ടി, ജെസിഐ പ്രസിഡന്റ് ടി നിധീഷ്, സെക്രട്ടറി സി.സുജേഷ്, ജൂനിയര്‍ ജേസി ചെയര്മാന് പ്രതുഷ് ദിനേശ്, നിജില്‍ നാരായണന്, പി.പി.അഫ്ലാഹ്, അഭിരാം അജയ്, സുനില്‍ കുമാര്‍, ബസ് തൊഴിലാളികളായ കെ.അനീഷ് കുമാര്‍, രാജേഷ്, അജയന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: