ആലപ്പുഴ: രക്ഷാപ്രവര്‍ത്തനത്തിനിടെ വയറിനും കാലിനും പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ രത്നകുമാറിനെ ആദ്യമെത്തിച്ചത് പരുമല സെന്റ് ഗ്രിഗോറിയസ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. ഇവിടെ കടുത്ത അവഗണന നേരിട്ടുവെന്ന് രത്നകുമാറിന്റെ ഭാര്യ ജിഷ ജന്മഭൂമിയോട് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നിന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് ഏഴുവരെ പരിശോധിക്കാന്‍ തയാറായില്ല. പണമില്ലെന്നതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയായിരുന്നു.
ബന്ധുക്കളും സേവാഭാരതി പ്രവര്‍ത്തകരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാലാണ് ജീവന് രക്ഷിക്കാനായത്. സ്കാന്‍ ചെയ്തതിനും എക്സറേ എടുത്തതിനും 8,000 രൂപയാണ് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത്. ദുരന്തസമയത്ത് പോലും സ്വകാര്യ ആശുപത്രികള്‍ നടത്തിയ കൊള്ളയുടെ നേര്‍സാക്ഷ്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: