ചെന്നൈ: ക്രിസ്തുമതത്തില്‍ നിന്ന് ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്ന യുവതിക്ക് പഴയ പട്ടികജാതി സംവരണം നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി. സ്വധര്‍മത്തിലേക്ക് മാറ്റിയത് വിശ്വഹിന്ദുപരിഷത്താണ്. ഹിന്ദുമതത്തിലെ സല്‍പ്പേരുള്ള ഒരു സംഘടനയാണ് വിഎച്ച്പി. അതിനാല്‍ അവരുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിവര്‍ത്തനത്തില്‍ അവിശ്വസിക്കേണ്ടതില്ല, ജസ്റ്റിസ് ബി. സുരേഷ് കുമാര്‍ വ്യക്തമാക്കി. അതിനാല്‍ യുവതിക്ക് അധ്യാപികയുടെ ജോലി നല്‍കാനും കോടതി നിര്‍ദേശിച്ചു.
2005 ലാണ് എ. മേഖലയ്ക്ക് സംവരണ ക്വാട്ടയില്‍ അധ്യാപികയായി ജോലി ലഭിച്ചത്. അതിനു മുന്‍പ് അവര്‍ സ്വധര്‍മത്തിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ നിയമനം സ്ഥിരമാക്കാതെയിരിക്കുകയായിരുന്നു സര്‍ക്കാര്‍. മതംമാറ്റം സംബന്ധിച്ച് തെളിവൊന്നും നല്‍കിയിട്ടില്ലെന്നായിരുന്നു വാദം. എന്നാല്‍ 98ല്‍ വിഎച്ച്പിയുടെ നേതൃത്വത്തിലാണ് തന്റെ മതംമാറ്റം നടന്നതെന്നും താന്‍ ഹിന്ദു വിശ്വാസിയാണെന്നും അവര്‍ വ്യക്തമാക്കി.
വിഎച്ച്പി അന്താരാഷ്ട്രമായി അംഗീകരിച്ച ഹിന്ദുസംഘടനയാണ്. ഹിന്ദുമതത്തിന്റെയും ആചാരങ്ങളുടെയും മഹത്വം പ്രചരിപ്പിക്കുന്ന സംഘടനയാണ്. അതിനാല്‍ അവര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് അവിശ്വസിക്കേണ്ടതില്ല, കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: