കൊച്ചി: പ്രളയ ദുരിതത്തിനിടയില്‍ ആഘോഷമില്ലാതെ കേരളം ഓണത്തെ വരവേല്‍ക്കുകയാണ്. സാധാരണ തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്റെ തിരക്കിലാകേണ്ടതാണ് മലയാളി. എന്നാല്‍ ദുരിതത്തിലായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്ന തിരക്കിലാണ് ഓരോ മലയാളിയും.
വീടും സ്വത്തും ജീവനും നഷ്ടമായ നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും കഴിയുന്നത്. വീടുകള്‍ വൃത്തിയാക്കാനും ക്യമ്പിലുള്ളവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്. ഏഴ് ലക്ഷത്തോളം പേര് ഇനിയും ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
പ്രളയക്കെടുതി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിട്ടത്. സാധനങ്ങളെല്ലാം സ്റ്റോക്കെത്തിയ ശേഷമായിരുന്നു മഴയും പ്രളയവും വീശിയടിച്ചത്. ഇതോടെ കടകളിലെല്ലാം തിരക്കൊഴിഞ്ഞു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അവരുടെ ജീവിതം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഓണാഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ സഹായിക്കുകയാണ് പ്രളയം നേരിട്ട് ബാധിക്കാത്ത മലയാളികള്‍. ഓണം റിലീസ് ചിത്രങ്ങള്‍ ഉണ്ടാവില്ലെന്ന് സിനിമ പ്രവര്‍ത്തകര്‍ അറിയിച്ചുണ്ട്.
ക്ലബുകളും സംഘടനകളും നടത്താനിരുന്ന ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മിക്കയിടത്തും ഓണം ഒരു ചടങ്ങ് മാത്രമായാണ് ആചരിക്കുക. ഇത്തവണ മില്‍മ ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാല് വാങ്ങുന്നില്ല. മൂന്നു മുതല്‍ ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: