കൊച്ചി: വെള്ളപ്പൊക്ക ദുരിതം ബാധിച്ച കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏഴ് സഹായ പദ്ധതികളിൽ എല്ലാമുണ്ടായിരുന്നു. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട്, അതിനെയെല്ലാം ഇരുട്ടിലാക്കി. ആയിരം തേൻ തുള്ളിയിൽ രണ്ടു മീൻ തുള്ളിയായി.
ഏഴു സുപ്രധാന തീരുമാനമാണ് കേരളത്തിൽ സന്ദർശനം നടത്തിയ ശേഷം മോദി പ്രഖ്യാപിച്ചത്. അത് കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള റോഡ് മാപ്പായിരുന്നു. കേരളം ചട്ടപ്രകാരം കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ട പുനർനിർമാണ പാക്കേജിന്റെ രൂപ ഘടനയായിരുന്നു. പക്ഷേ, ബിജെപി വിരുദ്ധ – മോദി വിരുദ്ധ നേതാക്കളും അണികളും ചിലമാധ്യമങ്ങളും 500 കോടിയേ തന്നുള്ളു എന്ന് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോദി, ഭൂകമ്പത്തിൽ മുച്ചൂടും തകർന്ന ഗുജറാത്തിനെ പുനർനിർമിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റിയ മുഖ്യമന്ത്രിയായിരുന്നു. അത് മനസ്സിൽ വച്ചാണ് കേരളത്തിന് പദ്ധതി രൂപരേഖ നൽകിയത്. പക്ഷേ, ഇനിയും പാർട്ടി സെക്രട്ടറി പദവിയിൽ നിന്ന് ഉയർന്നിട്ടില്ലാത്ത പിണറായി വിജയൻ സൈന്യത്തെ വിന്യസിക്കാൻ അനുമതി നൽകാഞ്ഞതിനെ ന്യായീകരിച്ചു, സൈന്യത്തെ പുച്ഛിച്ച് പൊട്ടിച്ചിരിച്ചു.
1. കേന്ദ്ര സഹായത്തിന് മുകളിൽ, ഇല്ലാത്ത 700 കോടി രൂപയുടെ യുഎഇ സഹായമുണ്ടെന്ന് പ്രഖ്യാപിച്ചു. അത് വാങ്ങാൻ അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് മോദിയേയും കേന്ദ്ര സർക്കാരിനേയും കുറ്റപ്പെടുത്തി. മോദിയുടെ ആയിരം തേൻ തുളളിയിൽ പിണറായി വീഴിച്ച രണ്ട് മീൻ തുള്ളിയായിരുന്നു അവ. മോദിയുടെ രൂപരേഖയിൽ കേരള നേതാക്കൾക്കും പല മധ്യമങ്ങൾക്കും പിടികിട്ടാതെ പോയത് ഇക്കാര്യങ്ങളാണ്.
2. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 50,000 രൂപ നൽകും. അത് നഷ്ടപരിഹാര പാക്കേജാണെന്ന് പിണറായിക്കും കൂട്ടർക്കും മനസിലായില്ല. ഇതിന് അർഹതപ്പെട്ടവരുടെ പട്ടിക ഇതുവരെ കേരളം തയാറാക്കിയിട്ടില്ല.
3. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ ദേശീയപാതാ അതോറിറ്റിക്കു നിര്‍ദേശം. ഇതിന് വരുന്ന ചെലവ് മുഴുവൻ കേന്ദ്രം വഹിക്കുമെന്നു മനസിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞില്ല. അതിന് വിശദ പദ്ധതി സമർപ്പിക്കണമെന്ന് മനസിലാക്കിയില്ല.
4. തകര്‍ന്ന വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ പുനര്‍നിര്‍മിക്കും എന്ന് പറഞ്ഞപ്പോൾ കേന്ദ്രത്തിന്റെ വൻ ഭവന നിർമാണ പദ്ധതിയാണെന്ന് കേരളം തിരിച്ചറിഞ്ഞില്ല.
5. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ഏജന്‍സികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അത് സംസ്ഥാനത്തിന്റെ ഊർജ വിതരണ പദ്ധതിയാണെന്ന് മനസിലാക്കിയില്ല. അതിന് പദ്ധതി ഉണ്ടാക്കിയില്ല.
6. സൈനിക സഹായം വര്‍ധിപ്പിക്കും, കൂടുതല്‍ സാമ്പത്തിക സഹായം ഉടന്‍ എന്ന അറിയിപ്പ് വന്നു. സംസ്ഥാനം തയാറെടുപ്പ് ഒന്നും ചെയ്തില്ല. ധനമന്ത്രി തോമസ് ഐസക് ‘പുല്ലും പട്ടിയും’ കഥയെഴുതി ഫേസ് ബുക്കിലിട്ടു.
7. ഇൻഷുറൻസ് നഷ്ടപരിഹാരം എളുപ്പത്തിലാക്കാനും കേന്ദ്ര വിള ഇൻഷുറൻസ് വേഗം ലഭ്യമാക്കാനും നടപടിക്ക് പ്രധാനമന്ത്രി നിർദ്ദേശിച്ചപ്പോഴും അതിന്റെ നേട്ടം മനസിലാക്കാൻ കേരള ഭരണക്കാർക്ക് കഴിഞ്ഞില്ല.
ഇപ്പോൾ, കേന്ദ്രം വിശദീകരിക്കുന്നു, ഞങ്ങളുടെ നിയന്ത്രണ പരിധിയിലുള്ള വിഷയങ്ങളിൽ നടപടിക്ക് തീരുമാനിച്ചു, പദ്ധതിയുമായി. ഇനി കേരളം പറയട്ടെയെന്ന്. കേരളം ചർച്ചകൾക്ക് അഗസ്ത് 30 ന് നിയമസഭ ചേർന്ന് ‘അങ്കം’ കുറിക്കാൻ പോകുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: