കൊച്ചി: ലോക മാധ്യമങ്ങളിൽ മുഴുവൻ പിച്ചക്കാരന്റെ ആർത്തിപോലെ സ്വന്തം അഭിമാനം പണയം വച്ചു അടിപിടി കൂടാൻ അവസരം ഉണ്ടാക്കിയവർ രാജ്യത്തോട് മാപ്പു പറയണമെന്ന് ചലച്ചിത്ര സംവിധായകന് അലി അക്ബര്. സ്വന്തം രാജ്യത്തിന്റെ സർക്കാരിന് നമ്മെ രക്ഷിക്കാൻ കഴിവില്ല എന്ന് വരുത്തിതീർത്തവര് അഭിമാനം വിറ്റും ഉണ്ണുന്നതിനേക്കാൾ ഭേദം ആത്മാഹുതി ചെയ്യുന്നതാണ് നല്ലതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
700കോടി മുടക്കിയ നരാധമൻ എന്നും പറഞ്ഞു പ്രധാനമന്ത്രിയുടെ പോസ്റ്റിൽ നിക്ഷേപിച്ച മാലിന്യങ്ങൾ മലയാളി തിരിച്ചെടുക്കുമോ? ഇനിയും അയല്പക്കത്തെ അപ്പന്റെ ആസനത്തിൽ പുഷ്പവൃഷ്ടി നടത്തി, ഫ്ളക്സുയർത്തി സ്വന്തം അപ്പനെ തെറിവിളിച്ചതിൽ മാപ്പിരക്കുമോ? കഞ്ഞിയായാലും സ്വന്തം കുടുംബത്തിന്റ വിയർപ്പിന്റെ വിലയിൽ കുടിക്കുമ്പോൾ അഭിമാനിക്കണം, ആരാന്റപ്പന്റെ വീട്ടിലെ ബിരിയാണീടെ മണമടിക്കുമ്പോൾ സ്വന്തം അപ്പനെ മറക്കുന്നവർക്ക് ഡിക്ഷണറിയിൽ വേറെ പേരുകളുണ്ട്. സർവ്വവും തകർന്നാലും സ്വാഭിമാനം തകരരുത്, വാഗ്ദാനം ചെയ്യാത്ത 700 കോടിക്ക് അറബിയിൽ നന്ദി പോസ്റ്റ് ചെയ്തു, ലോക മാധ്യമങ്ങളിൽ മുഴുവൻ പിച്ചക്കാരന്റെ ആർത്തിപോലെ സ്വന്തം അഭിമാനം പണയം വച്ചു അടിപിടി കൂടാൻ അവസരം ഉണ്ടാക്കിയവർ രാജ്യത്തോട് മാപ്പു പറയണം. സ്വന്തം രാജ്യത്തിന്റെ സർക്കാരിന് നമ്മെ രക്ഷിക്കാൻ കഴിവില്ല എന്ന് വരുത്തിതീർത്തു ഈ സ്റ്റേറ്റിനെ അയല്പക്കരാജ്യത്തോട് കൂട്ടിച്ചേർക്കാൻ വരെ ഇവിടത്തെ അന്നം തിന്നു വളർന്ന ചെറ്റകൾ ആഹ്വാനം ചെയ്യുന്നതായി കണ്ടു. അഭിമാനം വിറ്റും ഉണ്ണുന്നതിനേക്കാൾ ഭേദം ആത്മാഹുതി തന്നെയാണ്.
മനോരമയടക്കം വലിയ അക്ഷരത്തിൽ 700 കോടി തലക്കെട്ടായി കൊടുത്തു നൽകിയ പ്രീണനം കേന്ദ്ര സർക്കാരിനേക്കാൾ അധികം അയല്പക്കത്തെ അപ്പൻ തന്നു എന്നുള്ള പ്രതീതി ജനിപ്പിക്കാനായിരുന്നു.. ഇത്തരത്തിൽ രാഷ്ട്രീയ വാർത്തകൾ സൃഷ്ടിക്കുന്ന ഹിജഡ മാധ്യമങ്ങൾ രാജ്യത്തിന്റെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്നു.
ആദ്യം രാഷ്ട്രം എന്ന ബോധം ഓരോ പൗരനും മാധ്യമങ്ങൾക്കും ഉണ്ടായില്ലെങ്കിൽ അത് രാഷ്ട്രത്തെ നാണക്കേടിലേക്ക് തള്ളിവിടും. ആദ്യം സ്വന്തം രാജ്യത്തിന്റെ കെൽപ്പിനെ കുറിച്ച് ബോധവാനാവൂ, അതിൽ അഭിമാനിക്കൂ…
മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി, etc etc
മോദിജിയോട് വിരോധമാവാം അതിനു രാഷ്ട്രത്തെ തന്നെ ഹനിക്കരുത്.
ഭാരത് മാതാ കീ ജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: