ആലപ്പുഴ: ചെങ്ങന്നൂര്‍ കാരയ്ക്കാട് കലതികാലായില് വീട്ടില്‍ ഭവാനിയമ്മ (80) വാര്‍ധക്യ പെന്‍ഷനായി ലഭിച്ച 3500 രൂപ നല്‍കിയത് സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്. മകള്‍ നല്കിയ ഓണക്കോടിയും തുകയും അമ്മ ഒപ്പം ചേര്‍ത്ത് വച്ചിരുന്നു. കെടുതിയില്‍ അകപ്പെട്ട കൂടപ്പിറപ്പുകളെ സഹായിക്കാന്‍. എന്തുകൊണ്ട് സേവാഭാരതിയെന്ന ചോദ്യത്തിന് വിശ്വാസം അവരെയാണെന്നായിരുന്നു മറുപടി.
ഇത്തരം ത്യാഗങ്ങളാണ് സേവാഭാരതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തും വെളിച്ചവുമാകുന്നത്. സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് പി.ബി. രാജേന്ദ്രന് തുക ഏറ്റുവാങ്ങി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ബിജെപി മുളക്കുഴ തെക്ക് മേഖല പ്രസിഡന്റ് കെ.ആര്. അനന്തന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: