ടെഹ്റാന്: പടിഞ്ഞാറന്‍ ഇറാനിലെ ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കൈലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര് മരിച്ചു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശക്തമായ ഭൂകമ്പത്തിന് ശേഷം നിരവധി തവണ തുടര്‍ചലനങ്ങളുമുണ്ടായി.
കിര്‍മാന്‍ഷാ പ്രവിശ്യയിലെ ജവാന്റുദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. ഭൂമിക്കടിയില്‍ 9 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പശ്ചിമേഷ്യയിലെ പല ഭാഗങ്ങളിലും ചലനങ്ങളുണ്ടായി. ജനാന്റുദിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. പലരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
കുര്‍ദിസ്ഥാന്‍ മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടു. എന്നാല്‍ ഇവിടെ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. ബഗ്ദാദിലും ചലനം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: