കരുനാഗപ്പള്ളി: മനസ്സുപൊള്ളുന്ന സങ്കടത്തിനിടയിലും ജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ പ്രയത്നിക്കുന്നവര്‍ക്ക് വേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ മാതാ അമൃതാനന്ദമയീദേവിയുടെ ആഹ്വാനം. അമൃതപുരിയില്‍ നല്കിയ ഓണ സന്ദേശത്തിലാണ് അമ്മ പ്രളയദുരിതബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ചത്.
പൊട്ടിച്ചിരികളും ആഘോഷങ്ങളും നിറയേണ്ട അന്തരീക്ഷം ദുഃഖത്തിന്റെയും ദുരിതത്തിന്റെയും കാര്മേഘങ്ങളാല് മൂടിയിരിക്കുകയാണെന്ന് പറഞ്ഞ അമ്മക്കുകേരളക്കരയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു ഓണമാണിതെന്ന് ചൂണ്ടിക്കാട്ടി.
ഓണം ശുഭപ്രതീക്ഷയുടെ പ്രതീകമാണ്. അതില്‍ കാര്‍ഷികസംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുണ്ട്. ജനങ്ങള്‍ തമ്മിലും ജനങ്ങളും ഭരണാധികാരികളും തമ്മിലും വേണ്ടുന്ന സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണ് ഓണമെന്ന് അമ്മ ഓര്‍മിപ്പിച്ചു.
ഈ ഐക്യവും സ്നേഹവും പരസ്പര വിശ്വാസവും ആപത്ഘട്ടങ്ങളില്‍ മാത്രമല്ല എപ്പോഴും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണെന്ന് അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: