ജക്കാര്‍ത്ത: ഇന്ത്യയുടെ പി.വി.സിന്ധുവും സൈന നെഹ്വാളും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മെഡല്‍ ഉറപ്പാക്കി. സിംഗിള്‍സ് സെമിയിലെത്തിയതോടെയാണ് ഇരുവര്‍ക്കും മെഡല്‍ ഉറപ്പായത്്.
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ആദ്യ മെഡലുകളാണിത്്. 1982 ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ സിംഗിള്‍സില്‍ സയ്യദ് മോഡി വെങ്കലം നേടിയിരുന്നു.
ലോക അഞ്ചാം നമ്പറായ റാച്ച്നോക് ഇന്റനോണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് പരാജയപ്പെടുത്തിയാണ് സൈന സെമിയിലെത്തിയത്. നാല്‍പ്പത്തിരണ്ട് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-18, 21- 16 എന്ന് സ്കോറിനാണ് സൈന വിജയം നേടിയത്.
സൈന സെമിയില്‍ ലോക ഒന്നാം നമ്പറായ തായ് സു യിങ്ങിനെ നേരിടും. ജയിച്ചാല്‍ ഫൈനലില്‍ സ്വര്‍ണത്തിനായി പൊരുതാം. തോറ്റാല്‍ വെങ്കലം ലഭിക്കും.
ഗ്ലാസ്കോ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയെ അനായാസം മറികടന്നാണ് തായ് സൂ യിങ്ങ് സെമിയിലെത്തിയത്. ജപ്പാന്താരമായ ഒകുഹാരയെ 21-15, 21-10 എന്ന സ്കോറിനാണ് തായ് സൂ യിങ്ങ് പരാജയപ്പെടുത്തിയത്.
ലോക മൂന്നാം നമ്പറായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്ലന്‍ഡിന്റെ ലോക പന്ത്രണ്ടാം നമ്പറായ ജിന്ഡപോളിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ : 21-11, 16-21, 21-14.
പ്രതികരിക്കാൻ ഇവിടെ എഴുതുക: