ന്യൂദല്‍ഹി: പ്രളയം നാശം വിതച്ച കേരളത്തിലുള്‍പ്പടെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തുടനീളം മഴക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം മരിച്ചത് 1074 പേര്. ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 26 വരെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മരിച്ച 1074 പേരില്‍ 443 പേരും മരിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നാണ്.
കര്‍ണാടകയില്‍ നിന്ന് 166 പേര് മരിച്ചു. ഉത്തര്‍പ്രദേശില്‍ 218 പേര് മരിച്ചപ്പോള്‍ പശ്ചിമബംഗാളില്‍ 198 പേരും ആസാമില്‍ 49 പേരും മരണമടഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരാകട്ടെ 17,14,863 പേരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: