അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്രയില്‍ 2002-ല്‍ രാമസേവകരെ ട്രെയിനില്‍ ചുട്ടുകൊന്ന കേസില്‍ രണ്ടുപേരെക്കൂടി പ്രത്യേക വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഫറുഖ് ഭാനാ, ഇമ്രാന് ഷേരു എന്നിവരെയാണിപ്പോള്‍ ശിക്ഷിച്ചത്. മൂന്നുപേരെ വിട്ടു. നേരത്തേ, 2011 മാര്‍ച്ച് ഒന്നിന് എസ്ഐടി കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി അത് ജീവപര്യന്തമാക്കി.
അന്ന് ശിക്ഷിക്കപ്പെട്ടത് 31 പേരായിരുന്നു. 63 പേരെ വിട്ടു. എന്നാല്‍ പിടികിട്ടാതിരുന്ന അഞ്ചുപേുടെ കേസാണിപ്പോള്‍ തീര്‍പ്പായത്. ഇതോടെ കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടി. ഇനി എട്ടുപേരെക്കൂടി പിടികിട്ടാനുണ്ട്.
2002 ഫെബ്രുവരി 27 ന് കാലത്ത്, അയോദ്ധ്യയില്‍ പൂജകളില്‍ പങ്കെടുത്ത് മടങ്ങിയ രാമസേവകര്‍ അടങ്ങുന്ന സബര്‍മതിഎക്സ്പ്രസിന്റെ എസ് ആറാം നമ്പര്‍ കോച്ച് ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ തീവെച്ചതാണ് സംഭവം. അന്ന് 59 രാമഭക്തരാണ് വെന്ത് മരിച്ചത്. അവരില്‍ 27 സ്ത്രീകളും 10 കുട്ടികളുമുണ്ടായിരുന്നു. 48 പേര്‍ക്ക് സാരമായ തീപ്പൊള്ളലേറ്റിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഗുജറാത്തില്‍ ജനക്കൂട്ടം അക്രമാസകരായതും ഗുജറാത്ത് കലാപമുണ്ടായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: