കോതമംഗലം: പ്രളയത്തിന്റെ ആദ്യദിവസങ്ങളില്‍ രക്ഷാദൗത്യവും, ക്യാമ്പുകളിലും വീടുകളിലുമായി 1500 ഭക്ഷണപ്പൊതി വിതരണം, പിന്നെ ദുരിതാശ്വാസം, ശുചീകരണം അങ്ങനെ സേവനസന്നദ്ധയുടെ നേര്‍ക്കാഴ്ചയുമായി സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം തോളോടുതോള്‍ ചേര്‍ന്നായിരുന്നു സേവാഭാരതിയുടെ മാതൃകപരമായ പ്രവര്‍ത്തനം. സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ദുരന്ത നിവാരണസേന, മഹിളാ രംഗത്തെ പ്രവര്‍ത്തന വിഭാഗമായ സ്വസ്തിയുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. വെള്ളപ്പൊക്കത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നായി 215ലേറെ പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ കോതമംഗലത്ത് ഹോസ്റ്റലില്‍ കുടുങ്ങിയ 13 പെണ്‍കുട്ടികളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
സേവനദൗത്യവുമായി ജില്ലയുടെ വിവിധ ഭാഗത്തേക്ക് കോതമംഗലത്ത് നിന്ന് ഇരുനൂറോളം പ്രവര്‍ത്തകരെയാണ് നിയോഗിച്ചത്. തങ്കളം വിവേകാനന്ദ വിദ്യാലയം കേന്ദ്രീകരിച്ചാണ് സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം. നേര്യമംഗലം സരസ്വതി വിദ്യാലയത്തില്‍ ദുരിതാശ്വാസക്യാമ്പും നടത്തിയിരുന്നു. കോതമംഗലം, നേര്യമംഗലം കോളനി, ചെമ്പന്‍കുഴി, മണിയന്‍പാറ, തൃക്കാരിയൂര്‍, ചാരുപാറ എന്നിവിടങ്ങളിലായി ചെളി കയറി മൂടിയ നൂറോളം വീടുകള്‍ ശുചീകരിച്ചു. അഞ്ചു പേര് വീതം അടങ്ങുന്ന 30 അംഗ സംഘമാണ് ശുചീകരണം നടത്തിയത്.
ചെളിയും മാലിന്യവും നിറഞ്ഞ നൂറോളം കിണറുകള്‍ വറ്റിച്ച് ശുചീകരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഭക്ഷണകിറ്റും, വസ്ത്രം, പാത്രം, ഫസ്റ്റ് എയ്ഡ്-പ്രതിരോധമരുന്ന് എന്നിവ ആവശ്യാനുസരണം നല്‍കലും മെഡിക്കല്‍ ക്യാമ്പും മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് കൗണ്‍സിലിങ് നടത്തി ദുരിതബാധിതര്‍ക്കൊപ്പം കൈത്താങ്ങായി നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: