ന്യൂദല്‍ഹി; വര്‍ഷം ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ചികില്‍സക്ക് ലഭ്യമാക്കുന്ന മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ പേര് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയെന്നാക്കി. പദ്ധതിയില്‍ വര്‍ഷം തോറും കുറഞ്ഞത് അഞ്ചു ലക്ഷം കുടുംബങ്ങളെയെങ്കിലും അംഗങ്ങളാക്കുമെന്നും 10.74 ദരിദ്രകുടുംബങ്ങളാണ് ഉള്ളതെന്നും അവരെ മുഴുവന്‍ പദ്ധതിയില്‍ അംഗങ്ങളാക്കുമെന്നും ആരോഗ്യമന്ത്രി ജെപി നദ്ദ വാര്‍ത്താ സേമ്മളനത്തില്‍ പറഞ്ഞു.
ഓരോ സംസ്ഥാനങ്ങള്‍ക്കും പദ്ധതി നടപ്പാക്കുന്ന രീതി നിശ്ചയിക്കാം. ഇന്‍ഷ്വറന്‍സ് മാതൃകയും ട്രസ്റ്റ് മാതൃകയും സ്ഥിരം മാതൃകയും ഏതുവേണമെങ്കിലും സ്വീകരിക്കാം. പദ്ധതിയില്‍ എവിടെ നിന്ന് അംഗമായാലും രാജ്യത്ത് എവിടെയും അതിന്റെ പ്രയോജനം നേടാം. ( കേരളത്തില്‍ നിന്നാണ് അംഗമായതെങ്കിലും മുംബൈയിലും ചികില്‍സാ സഹായം ലഭ്യമാകും) പദ്ധതിയില്‍ 1300 ചകില്സാ പാക്കേജുകളും ഇരുപതിലേറെ സ്പെഷ്യാലിറ്റി ചികിസല്സകളും ലഭിക്കും. രാജ്യത്തെ ഓരോ ആശുപത്രിക്കും ഗുണനിലവാരം ഉറപ്പാക്കാന്‍ ദേശീയ അക്രഡിറ്റേഷന് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയില്‍ അംഗങ്ങളാകാന്‍ കുടുംബത്തിന്റെ വലിപ്പം തടസമല്ല. വളരെ വലിയ കുടുംബങ്ങള്‍ക്കും ചേരാം. പ്രായവും തടസമല്ല. പൊതു സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നേടാം. രോഗപരിശോധന, ചികില്‍സക്കു ശേഷമുള്ള ആശുപത്രി വാസം. മരുന്ന്, രോഗനിര്‍ണ്ണയം തുടങ്ങിവയക്കു വരുന്ന ചെലവെല്ലാം പദ്ധതി പ്രകാരം ലഭിക്കും. രാജ്യത്തൊട്ടാകെ 22 പുതിയ എയിംസുകള്‍ തുടങ്ങുമെന്നും നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: