ഐക്യരാഷ്ട്ര സഭ: മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനും ഐക്യരാഷ്ട്ര സഭ പ്രതിനിധിയും ഇന്ത്യന്‍ വംശജനുമായ സത്യ എസ്. ത്രിപാഠിയെ യുഎന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ആയി നിയമിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇനി മുതല്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ (യുഎന്‍ഇപി) ന്യൂയോര്‍ക്ക് ഓഫീസിന്റെ തലവനും സത്യ ത്രിപാഠി ആയിരിക്കും. ട്രിനിഡാഡ് ആന്‍ഡ് ടോബാഗോ സ്വദേശിയായ ഇല്ലിയോട്ട് ഹാരിസിന്റെ പിന്‍ഗാമിയായാണ് സത്യയുടെ നിയമനം. 2017 മുതല്‍ യുഎന്‍ഇപിയുടെ സുസ്ഥിര വികസനത്തിനായുള്ള അജണ്ട 2030 പദ്ധതിയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു.
സാമ്പത്തിക വിദഗ്ധനായും അഭിഭാഷകനായും 35 വര്‍ഷത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് സത്യ ത്രിപാഠി. 1998 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ ഭാഗമാണ് ഇദ്ദേഹം. യുഎന്നിന് വേണ്ടി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ വന്‍കരകളിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുസ്ഥിര വികസനം, മനുഷ്യാവകാശം, ജനാധിപത്യ പരിപാലനം, നിയമകാര്യം എന്നീ മേഖലകളിലാണ് ഐക്യരാഷ്ട്ര സഭക്കായി ത്രിപാഠി പ്രവര്‍ത്തിച്ചിട്ടുള്ളത്. വികസ്വര രാജ്യങ്ങളില്‍ വനനശീകരണം കുറയ്ക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രോജക്ടിന്റെ തലവനായിരുന്നു ഇദ്ദേഹം. 2004ലെ സൈപ്രസ് ഏകീകരണ ചര്‍ച്ചകളുടെ നിയമ-കരാര്‍ സമിതിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്സിലും നിയമത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: