തിരുവനന്തപുരം: പ്രളയത്തില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രാഥമികമായി കണക്കാക്കിയതിനേക്കാള്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കാനും ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിത ബാധിതരെ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ഒഴിവാക്കരുത്. അവധിക്ക് ശേഷം ബാങ്കുകള്‍ തുറക്കുന്ന ദിവസം തന്നെ 10,000 രൂപ കൈമാറും. ഇന്‍ഷുറന്‍സ് തുക ഉടന്‍ നല്‍കണം. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചീഫ് സെക്രട്ടറി വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തണം. അജൈവ മാലിന്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ശേഖരിക്കും. മാലിന്യം ജലസ്രോതസുകളില്‍ തള്ളിയാല്‍ നടപടിയുണ്ടാകും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. പ്രതിരോധമരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയാറാകണം.
താമസയോഗ്യമല്ലാത്ത വീടുകള്‍ ഉള്ളവര്‍ക്ക് ക്യാമ്പുകളില്‍ തുടരാം. സ്കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: