ജക്കാര്‍ത്ത: ഇന്ത്യന്‍ പുരുഷ ടേബിള്‍ ടെന്നീസ് ടീം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ചു. സെമയില്‍ ദക്ഷിണ കൊറിയയോട് തോറ്റ ഇന്ത്യന്‍ ടീമിന് വെങ്കലം ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യ പുരുഷ ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്നത്.
ജി. സത്യന്, അചന്ത ശരത്ത് കമല്‍, അമല്‍രാജ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം സെമിയില്‍ കൊറിയയോട് 0-3 നാണ് കീഴടങ്ങിയത്.
ആദ്യ ഗെയിമില്‍ സത്യന് കൊറിയയുടെ ലീയോട് തോറ്റു. സ്കോര്‍: 11-9, 9-11, 3-11, 3-11. രണ്ടാം മത്സരത്തില്‍ ശരത്ത് കമല്‍ യോങ്ങ് സിക് ജിയോങ്ങിനോട് പൊരുതിത്തോറ്റു. സ്കോര്‍: 9-11, 9-11, 11-6, 11-7, 8-11. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ അമല്‍ രാജ് , വൂജിന് ജാങ്ങിന് കീഴടങ്ങി. സ്കോര്‍ 5-11, 7-11, 11-4, 7-11.
ജപ്പാനെ 3-1 ന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. സെമിയില്‍ കടന്നതോടെ ഇന്ത്യക്ക് മെഡല്‍ ഉറപ്പായി. 1958 ല്‍ ഏഷ്യന്‍ ഗെയിംസില്‍ ടേബിള്‍ ടെന്നീസ് ഉള്‍പ്പെടുത്തിയതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടുന്നത്. ചൈന, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ടേബിള്‍ ടെന്നീസിലെ ശക്തികേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: