ചെന്നൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് താരത്തിനെതിരെ ചെന്നൈ സിറ്റി പോലീസ് കേസെടുത്തിരിക്കുന്നത്. ആര് മുരളീധരന് എന്ന വ്യക്തി നല്കിയ പരാതിയിലാണ് നടനും മറ്റു എട്ടു പേര്‍ക്കുമെതിരെ കൊടുങ്ങയൂര് പോലീസ് കേസെടുത്തിരിക്കുന്നത്. ജൂണിലാണ് പരാതി ഫയല്‍ ചെയ്തത്.
ഹൃത്തിക്കിന്റെ പുതിയ ചിത്രമായ ‘സൂപ്പര്‍ 30’ റീലീസിനൊരുങ്ങുന്നതിനിടെ നായകനെതിരെ കേസെടുത്തത് സിനിമയ്ക്ക് വെല്ലുവിളിയാകുമോ എന്നാണ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. 2014 ല്‍ ഹൃത്വിക്കിന്റെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച് ആര് എക്സിന്റെ സ്റ്റോക്കിസ്റ്റായി മുരളീധരനെ നിയമിച്ചിരുന്നു. എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നാണ് മുരളീധരന്റെ ആരോപണം.
കമ്പനി ഉല്‍പ്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: