കൊല്ലം: മഹാപ്രളയത്തിന്റെ കാരണം കേന്ദ്ര വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തുണ്ടായ പ്രളയം പ്രകൃതി ദുരന്തമല്ല. മനുഷ്യനിര്‍മിതമായ കൂട്ടക്കുരുതിയാണ്. ഭരണകൂടത്തിന്റെ അജ്ഞതയും അലസതയും അഹങ്കാരവുമാണ് കാരണം. മുന്നറിയിപ്പും മുന്നൊരുക്കവും നടത്താതെ അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതാണ് ഇത്രയധികം നാശം വിതച്ചത്. ഇതിനു കാരണക്കാരായ ഉദേ്യാഗസ്ഥര്‍ക്കും ഭരണ നേതൃത്വത്തിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
ദേശീയ തലത്തിലുള്ള അഞ്ച് സ്ഥാപനങ്ങള്‍ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ അപ്പോള്‍ അണക്കെട്ടുകള്‍ തുറന്നുവിടാതെ പരമാവധി വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള അത്യാര്‍ത്തിയായിരുന്നു സര്‍ക്കാരിന്. മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ ഡാമുകളുടെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്നിരുന്നെങ്കില്‍ ദുരന്തം ഉണ്ടാകുമായിരുന്നില്ല.
ഉത്തരവാദികളായ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ അമര്‍ഷത്തെ വഴിതിരിച്ചുവിടാനാണ് യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. 700 കോടിയുടെ സഹായവാഗ്ദാനം ബോധപൂര്‍വം സൃഷ്ടിച്ച കള്ളക്കഥയാണ്. കൃത്യമായി പദ്ധതി തയാറാക്കി നല്കിയാല് ദുരന്തനിവാരണത്തിനാവശ്യമായ തുക കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷ. അല്ലാതെ വെറുതെ പണം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: