തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്ര ഇന്ന് രാവിലെ 10ന് കാസര്‍കോടുനിന്ന് ആരംഭിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ ജില്ലകളിലും വിപുലമായി പര്യടനം നടത്താനുള്ള മുന്‍ തീരുമാനത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടാണ് യാത്ര കടന്നുപോകുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് കോഴിക്കോട് യാത്ര സമാപിക്കും. നാളെ രാവിലെ 7ന് കോഴിക്കോടു നിന്ന് ആരംഭിക്കുന്ന യാത്ര കുറ്റിപ്പുറം, പട്ടാമ്പി, തൃശൂര്‍ വഴി എറണാകുളത്താണ് സമാപിക്കുക. 31ന് എറണാകുളത്തു നിന്ന് ആരംഭിക്കുന്ന യാത്ര കോട്ടയം, ആലപ്പുഴ, അടൂര്‍ വഴി കൊല്ലത്ത് സമാപിക്കും. സപ്തംബര്‍ ഒന്നിന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്തെത്തി 11.30 ന് തിരുവല്ലത്ത് നിമജ്ജനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എംഎല്‍എ, സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് എന്നിവര്‍ യാത്രയിലുടനീളമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: