ന്യൂദല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് അസത്യങ്ങളെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്തെ ഏഴു സ്ഥലങ്ങളില്‍ ഏഴു രീതിയിലാണ് രാഹുല്‍ റാഫേല്‍ ഇടപാടുകളെ കുറിച്ച് സംസാരിക്കുന്നത്. ഇതില്‍ അല്‍പ്പമെങ്കിലും വാസ്തവമുണ്ടോയെന്ന് ജനങ്ങള്‍ ചിന്തിക്കണം.
യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ സമ്മതിച്ച കരാര്‍ പ്രകാരം ഒരു റാഫേല്‍ വിമാനത്തിന് ചിലവാകുന്നത് 1705 കോടി രൂപയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി നേരിട്ട് നടത്തിയ ഇടപാടില്‍ ചിലവാകുന്നത് 1646 കോടി രൂപയാണ്. 59 കോടി രൂപയുടെ ലാഭമാണ് രാജ്യത്തിനുണ്ടായത്. 36 വിമാനങ്ങള്‍ വാങ്ങുമ്പോള്‍ 2124 കോടി രൂപ രാജ്യത്തിന് ലാഭിക്കാനായി. ഇതു പോലും അറിയാതെയാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് സംസാരിക്കുന്നത്.
പുതിയ കരാറില്‍ റാഫേല്‍ യുദ്ധ വിമാനത്തിനൊപ്പം റഡാര്‍ ഗൈഡഡ് വ്യോമ -വ്യോമ മിസൈലും വ്യോമ ഭൂതല മിസൈലും അധികമായി ലഭ്യമാകും. യുപിഎ സര്‍ക്കാരിന്റെ കരാറില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ല. ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യപ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റാഫേല്‍ വിമാനം കൈമാറുന്നത്. ആറു മിസൈലുകളും മൂന്ന് ബോംബര്‍ മിസൈലുകളും ഘടിപ്പിക്കാവുന്ന മാരക പ്രഹരശേഷിയുള്ള പോര്‍വിമാനം വ്യോമസേനയില്‍ എത്തുന്നതോടെ ഇന്ത്യ ചൈനയോട് കിടപിടിക്കും,പാകിസ്ഥാനെ മറികടക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: