ന്യൂദല്‍ഹി: ഇന്ത്യയിലെ കോടിക്കണക്കിനു സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തതിനു പിന്നാലെ ബ്രിട്ടണില്‍ നിന്ന് നാട്ടിലെത്താനുള്ള സന്നദ്ധത അറിയിച്ച് വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ. രണ്ടു മാസമായി തുടര്‍ച്ചയായി ദൂതന്മാര് മുഖേനയാണ് മല്യ സന്നദ്ധത അറിയിച്ചത്.
സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതോടെ ഇന്ത്യയിലുള്ള മല്ല്യയുടെ 13000 കോടിയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലെത്താനുള്ള സന്നദ്ധത മല്ല്യ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചത്.
ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ ഇവ ഉടമസ്ഥന് ഒരിക്കലും തിരികെ ലഭിക്കില്ല. പിന്നീട് ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും. ഈ സ്വത്തുക്കള്‍ ലേലം ചെയ്ത ശേഷം തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സാധിക്കും.
വായ്പ തട്ടിപ്പ് നടത്തിയ മല്ല്യ 9990 കോടി രൂപയാണ് പലിശ സഹിതം തിരിച്ചടക്കാനുള്ളത്. മല്ല്യയുടെ 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: