കോഴിക്കോട്: ക്ഷേത്ര സംരക്ഷണ സമിതി മൂന്നു ദിവസത്തെ സംസ്ഥാന സമ്മേളനത്തിനായി സ്വരൂപിച്ച ധനം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ തിരുവല്ലയില്‍ നടത്താനിരുന്ന 52-ാം സംസ്ഥാനസമ്മേളനം ഒരു ദിവസത്തെ സമ്മേളനമായി ഒക്ടോബര്‍ ഏഴിന് പാലക്കാട് നടക്കും.
പ്രളയം മൂലം നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്കും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ ദുരിതങ്ങള്‍ നേരിട്ടവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നൂറുകണക്കിന് സമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തുവെന്ന് അടിയന്തര സംസ്ഥാന കമ്മറ്റി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: