ന്യൂദൽഹി: മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകർ യുപിഎ ഭരണകാലത്ത് നിരോധിത സംഘടനകളിൽ പ്രവർത്തിച്ചവരായിരുന്നെന്ന് റിപ്പോർട്ട്. യുപിഎ ഭരണ സമയത്ത് 128 നിരോധിത സംഘടനയിൽ പ്രവർത്തിച്ചവരായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട 7 പേരുമെന്നാണ് റിപ്പോർട്ടിലുള്ളത്. മനുഷ്യാവകാശ പ്രവർത്തകരെ പ്രധാനമന്ത്രി വേട്ടയാടുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് ഈ റിപ്പോർട്ട്.
2012ൽ മൻമോഹൻ സിങ് സർക്കാർ 128 സംഘടനകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് പൂനെ പോലീസ് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഏഴ് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. വരവരറാവു, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്ലിങ്, റോണ വിൽസൺ, അരുൺ ഫെറേരിയ, വെർനോൺ ഗോൺസാല്‍വസ്, മഹേഷ് ഭട്ട് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവർ.
അരുൺ ഫെറേരിയ, വെർനോൺ ഗോൺസാല്‍വസ് എന്നിവരെ 2007 മുതൽ നിരവധി വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. വരവരറാവുവിനെ ആന്ധ്രപ്രദേശ് പോലീസ് ഒട്ടേറെ തവണ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് സംഘടനയ്ക്ക് പരസ്യമായി പിന്തുണ നൽകുകയും ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് സംഘടനകൾക്ക് ഇത്തരത്തിൽ സഹായം നൽകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് ഏറെ അനിവാര്യമാണെന്ന് റിപ്പോർട്ടിലുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലുള്ള ഇവർ മുഖാന്തരമാണ് മാവോയിസ്റ്റുകൾക്ക് ടെക്നോളജി, സാമ്പത്തികമടക്കമുള്ള സഹായങ്ങൾ ലഭിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: