തിരുവനന്തപുരം: പ്രളയദുരന്തത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ പ്രളയമുണ്ടാക്കിയത് കനത്തമഴയാണ്. എന്നാല്‍ ദുരന്തത്തിന്റെ ആക്കം കൂട്ടിയ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളാണെന്ന് വിഎസ്. അച്യുതാനന്ദന് പറഞ്ഞു.
വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെ അതിര് വരമ്ബുകള്‍ നിര്‍ണ്ണയിക്കേണ്ട സമയമാണിത്. അനധികൃതവും അശാസ്ത്രീയവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശുഷ്കാന്തി ദുരന്തങ്ങളെ ഒഴിവാക്കാനും കാണിക്കണമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: