ഏറ്റുമാനൂര്‍: മഹാപ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ അവധി ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മേജര്‍ ഹേമന്ദ്രാജിനെ ജന്മനാട് ആദരിക്കുന്നു. സൈനികന്റെ കടമ എന്താണെന്ന് തന്റെ സേവനത്തിലൂടെ തെളിയിച്ച മേജര്‍ ഹേമന്ദ് ഓണാവധിക്കാണ് നാട്ടിലെത്തിയത്.
നാട്ടിലേക്കുളള യാത്രയില്‍ വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടപ്പോഴാണ് പ്രളയമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരം സൈനിക ആസ്ഥാനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.
ഏറ്റുമാനൂര്‍ തവളക്കുഴി സ്വദേശിയായ മേജര്‍ ഹേമന്ദ്രാജിനെ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയും നാട്ടുകാരും ചേര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 5ന് ഏറ്റുമാനൂര്‍ ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ചാണ് ആദരിക്കുന്നത്. കരസേനയില്‍ ഭട്ടിന്‍ഡയിലാണ് ഹേമന്ദ്രാജ് സേവനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: