കാറഡുക്ക: കാറഡുക്കയില്‍ സിപിഎം-കോണ്‍ഗ്രസ്സ് അവിശുദ്ധ സഖ്യം അധികാരത്തില്‍. ഇരുകക്ഷികളും പരസ്പരം സഹകരിച്ച് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ പങ്കിട്ടു.
ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിക്കെതിരെ അവിശുദ്ധ സഖ്യം രൂപപ്പെടുത്തിയാണ് അധികാരം പിടിച്ചെടുത്തത്. ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും അംഗങ്ങളുടെ സഹായത്തോടെയാണ് കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സിപിഎം നേടിയത്. ആറാം വാര്‍ഡില്‍ നിന്നും സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനസൂയ റൈയെ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞടുത്തു. എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ പ്രസിഡണ്ട് ബിജെപിയിലെ ജി.സ്വപ്നയ്ക്കു ഏഴു വോട്ടു ലഭിച്ചു.
സ്വപ്ന നേടിയ ഏഴു വോട്ടിനെതിരെ എല്‍ഡിഎഫിന്റെ അഞ്ചും യുഡിഎഫിന്റെ മൂന്നും വോട്ടു നേടിയാണ് അനസൂയറൈ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂപണയ ബാങ്ക് അസി. രജിസ്ട്രാര്‍ പി.സി.അഷ്റഫ് റിട്ടേണിംഗ് ഓഫീസറായിരുന്നു. കോണ്‍ഗ്രസിന്റെ സ്വതന്ത്രനായ ബി.കെ.വിനോദന്‍ നമ്പ്യാരെ പ്രത്യുപകാരമായി സിപിഎം പിന്തുണയോടെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: