ചാലക്കുടി: സംഘപ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാര്യകര്‍ത്താവ് ജി.പത്മനാഭന് ചാലക്കുടിക്കാരുടെ സ്വന്തം സ്വാമിയാണ്. പ്രളയം നഗരത്തേയും,ഗ്രാമങ്ങളേയും ഒന്നാകെ ,കെടുതിയിലാഴ്ത്തിയപ്പോള് ചെറുപ്പക്കാര്‍ക്ക് പോലും കഴിയാത്തയിടങ്ങളില്‍ സ്വാമി ഓടിയെത്തി.മുഴുവന്‍ സമയം സംഘ പ്രസ്ഥാനങ്ങളുടെ നെടും നായകത്വം വഹിച്ച് സാമൂഹ്യ സേവന രംഗത്ത് സൗമ്യ തേജസോടെ സജീവമാണ് ട്രാവന്‍കൂര്‍ കെമിക്കല്‍സിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ കൂടിയായ ഇദ്ദേഹം.
സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി മുന്‍ നിരയില്‍ സജീവമായിരുന്നു സ്വാമി. കണ്ണമ്പുഴ ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള നിരവധി പേരെയും ബാല സദനത്തിലെ എല്ലാ കുട്ടികളേയും പശുക്കളേയും രക്ഷപ്പെടുത്തി സ്വന്തം വീട്ടിലെത്തിച്ചു. പിന്നീട് വീട്ടിലും വെള്ളം കയറിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പായ വ്യാസ സ്ക്കൂളിലെത്തി. അവിടെയും വെള്ളം കയറിയപ്പോള്‍ പേരാമ്പ്ര സരസ്വതി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എല്ലാവരേയും മാറ്റാന്‍ മുന്‍കൈ എടുത്തു. സ്വാമിയും ഭാര്യ ജാനകിയും ക്യാമ്പിലാണ് താമസിച്ചത്.
കഴിഞ്ഞ 15 തീയതി മുതല്‍ ശുചീകരണ ജോലികള്‍ക്കും വീടുകളില്‍ കിറ്റുകള്‍ എത്തിക്കാനും മുന്നിലാണ് സ്വാമി. ബാല- ബാലിക മന്ദിരങ്ങളിലും വിദ്യാലയങ്ങളിലും ,താലൂക്ക് ആശുപത്രിയിലും പത്ത് വര്‍ഷമായി അന്ന വിതരണം നടത്തുന്ന പിഷാരിക്കല്‍ ഗ്രാമ സേവാസമിതി തുടങ്ങി പത്തോളം സേവാ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്ന ജഗദ്ഗുരു ട്രസ്റ്റിന്റെ ചെയര്മാന് കൂടിയായ അദ്ദേഹം. ഇപ്പോള്‍ ചാലക്കുടി ഖണ്ഡ് സംഘചാലക് .ജില്ലാ സംഘചാലക്,പ്രാന്തീയ സേവാപ്രമുഖ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: