കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്കിയ കേസ് പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി അടുത്ത മാസം 17ലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട് 35ലധികം രേഖകള്‍ ലഭിക്കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന് കൈമാറിയതാണ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
കേസ് സിബിഐക്ക്് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്രയാണ് ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: