ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്.
ജലനിരപ്പ് ഉയര്‍ത്തുന്ന ശ്രമത്തിന് കോടതി അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. പ്രളയം സംബന്ധിച്ച് കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്നും എടപ്പാടി സേലത്ത് പറഞ്ഞു.
മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടി ആക്കുന്നത് തടയാനാണു കേരളത്തിന്റെ നീക്കം. ജലനിരപ്പ് 152 ആക്കി ഉയര്‍ത്തുന്നതിനു അണക്കെട്ട് ബലപ്പെടുത്തുന്ന ജോലി നടന്നുവരുന്നു. സുപ്രീം കോടതി അംഗീകാരം നല്കിയാല് ജലനിരപ്പ് 152 ആക്കി ഉയര്‍ത്തുമെന്ന് എടപ്പാടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: