ഇറ്റാനഗര്‍: ചൈനയില്‍ മഴ കനത്തതോടെ അരുണാചലും അസമും പ്രളയ ഭീഷണിയില്‍. ബ്രഹ്മപുത്രയുടെ കൈവഴിയായ സിയാങ്ങ് നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ നദിയിലെ തുരുത്തില് ജനങ്ങള്‍ ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടു പോയ 12 പേരെ നാവികസേനയെത്തി രക്ഷപ്പെടുത്തി.
ജലനിരപ്പ് ഉയര്‍ന്നാല്‍ സാങ്പോ (ബ്രഹ്മപുത്ര )യിലെ ഡാമുകള്‍ തുറന്നു വിടുമെന്ന് നേരത്തേ ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ചൈനയില്‍ 150 വര്‍ഷത്തെ റെക്കോഡ് ഭേദിച്ചു കൊണ്ടാണ് സാങ്ങ്പോയിലെ ജലനിരപ്പ് ഉയരുന്നത്. ഇത് അരുണാചലിലും അസമിലും വെള്ളപ്പൊക്കം രൂക്ഷമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: