ന്യൂദല്‍ഹി: പ്രളയത്തെത്തുടര്‍ന്ന് എലിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കേന്ദ്രം അയച്ച മെഡിക്കല്‍ സംഘം കേരളത്തിലെത്തി. ഡെങ്കി, വയറിളക്കം എന്നിവ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 20 മെഡിക്കല്‍ ഓഫീസര്‍മാരും മലയാളികളായ 40 നഴ്സുമാരും ഉള്‍പ്പെട്ട സംഘമാണ് തലസ്ഥാനത്ത് എത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നിര്‍ദേശ പ്രകാരമാണ് വിദഗ്ധസംഘം എത്തിയത്. മന്ത്രാലയം കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. എലപ്പനി, വയറിളക്കം. ഡെങ്കി തുടങ്ങിയവയാണ് വ്യാപകമായി കാരണുന്നത്. അധികൃതര്‍ പറഞ്ഞു.
അടിയന്തരാവശ്യങ്ങള്‍ക്കുള്ള 73 മെട്രിക് ടണ്‍ മരുന്നുകളും 1000 അഡ്രിനാലിന്‍ കുത്തിവയ്പ്പ് മരുന്നുകളും 2.25 കോടി ക്ലോറിന്‍ ഗുളികകളും 80 മെട്രിക് ടണ്‍ ബ്ലീച്ചിങ്ങ് പൗഡറും നാലു ലക്ഷം സാനിറ്ററി നാപ്കിനുകളും 1000 ലിറ്റര്‍ സൈഫെന്തോറിനും 500 കിലോ ഡൈഫ്ളു ബെലസുറോണും 250 ലിറ്റര്‍ മലാത്തിയോണും കേരളത്തിന് നല്‍കിയിട്ടുണ്ട്. പ്രാണികളുടെ കടി മൂലമുള്ള രോഗങ്ങള്‍. അലര്‍ജി തുടങ്ങിയവക്കാണ് അഡ്രിനാലിന്‍ കുത്തിവയ്പ്പ്. കീടനാശിനിയാണ് സൈഫെന്തോറിന്.
58 ഇനം അവശ്യമരുന്നുകളും 40 ഫോഗിങ്ങ് യന്ത്രങ്ങളും 120 മെട്രിക് ടണ്‍ ഭക്ഷ്യ വസ്തുക്കളും ആരോഗ്യമന്ത്രാലയം കേരളത്തില്‍ എത്തിച്ചു.ഇതിനു പുറമേ ബെംഗളൂരുവിലെ നിംഹാന്‍സില്‍ നിന്ന് 40 മനഃശാസ്ത്ര വിദഗ്ധരെയും മനഃശാസ്ത്ര പ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്. 14 ജില്ലകളിലും പ്രളയബാധിതരുടെ മാനസിക സാമൂഹ്യനില വിലയിരുത്തി, ആവശ്യമെങ്കില്‍ ചികില്‍സയും ഉപദേശങ്ങളും സംരക്ഷണവും നല്‍കും.
12 കേന്ദ്ര പൊതുജനാരോഗ്യ സംഘങ്ങളും കേരളത്തിലുണ്ട്. ഒരു ആരോഗ്യ സ്പെഷ്യലിസ്റ്റ്, ഒരു മൈക്രോ ബയോളജിസ്റ്റ്, ഒരു എന്റെമോളജിസ്റ്റ് എന്നിവടങ്ങിയ സംഘം ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുമായി കേന്ദ്രമന്ത്രി ജെപി നദ്ദ നിരന്തരം ചര്‍ച്ച നടത്തി ആവശ്യമുള്ള സഹായങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: