ന്യൂദല്‍ഹി: ഹാരിസണ്‍ മലയാളം ഭൂമി തട്ടിപ്പ് കേസില്‍ ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷ്യല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
ഭൂമി ഏറ്റെടുക്കാനായി സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്നും ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരം ഇല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെ ആണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചത് എന്നത് വലിയ കുറ്റമാണ്.
ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹാരിസണ്‍ കമ്പനി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും കേരളം അപ്പീലില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: