ന്യൂദല്‍ഹി: ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ട് ഉള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നു. ഇതിനായി സ്വിസ് അധികൃതരെ സമീപിച്ചു. ഈ ബാങ്കില്‍ ഇന്ത്യക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണിത്.
അക്കൗണ്ട് ഉടമകളുടെ പേരുവിവരങ്ങളും തുകയും അറിയുകയാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ധനകാര്യമന്ത്രാലയവും സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റ് ടാക്സും അന്വേഷണത്തില്‍ പങ്കാളികളാണ്. അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമായാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും അന്വേഷണത്തില്‍ പങ്കാളികളാകും.
നികുതിവിവരങ്ങള്‍ കൈമാറാനായി സ്വിറ്റ്സര്‍ലന്റും ഇന്ത്യയും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. ഇതുപ്രകാരം സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയിരുന്നു. ഇവയിലെ ചില അക്കൗണ്ടുകള്‍ പല പേരുകളില്‍ ഒരാള്‍ തന്നെ ഉപയോഗിക്കുന്നതാണോയെന്ന സംശയാണ് ആദായനികുതി വകുപ്പിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: