അഗര്‍ത്തല; ത്രിപുരയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍എംഎല്‍എയുമായ വിശ്വജിത്ത് ദത്ത ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിന് കനത്ത തിരിച്ചടിയാണിത്. സിപിഎമ്മില്‍ കടുത്ത വിഭാഗീയതയും അഴിമതിയും കൊടികുത്തി വാഴുകയാണെന്നു പറഞ്ഞ ദത്ത പാര്‍ട്ടി ഇന്ന് ക്രിമിനലുകളുടെ പിടിയിലാണെന്നും തുറന്നടിച്ചു.
64 മുതല്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ദത്തക്ക് 68 വയസുണ്ട്. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഘോവൈയിലെ ബിജെപി ഓഫീസുദ്ഘാടന ചടങ്ങിലാണ് ദത്ത ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തെ ത്രിപുരയുടെ ചുമതലയുള്ളബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവധര്‍ സ്വാഗതം ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിെക്കതിരെ ക്രൂരമായ ഗൂഡാലോചന പാര്‍ട്ടിയില്‍ നടന്നു. തന്നെ രോഗിയായി ചിത്രീകരിച്ച് ആശുപത്രിയിലാക്കി. തുടര്‍ന്ന് തനിക്കു പകരം മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കി. തന്നെ ആശുപത്രിയിലാക്കിയതെല്ലാം നാടകമായിരുന്നു. തന്നെ ഒഴിവാക്കി മറ്റൊരാളെ മല്‍സരിപ്പിക്കാനായിരുന്നു ഇത്. ദത്ത പറഞ്ഞു.
ഏപ്രില്‍ 18ന് ദത്ത പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ഇനി ബിജെപിയില്‍ തുടരും. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. വിപ്ളവ് ദേവിന്റെ നേതൃത്വത്തില്‍, താന്‍ ശബ്ദമില്ലാത്ത, അടിച്ചമര്‍ത്തപ്പെട്ട ജനതക്കു വേണ്ടി പ്രവര്‍ത്തിക്കും. ദത്ത പറഞ്ഞു. ത്രിപുരയിലെ സത്യസന്ധരായ രാഷ്ട്രീയക്കാരില്‍ ഒരുവനാണ് വിശ്വജിത്ത് ദത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: