ന്യൂദല്‍ഹി: പ്രമുഖ ജൈന സന്യാസി തരുണ്‍ സാഗര്‍ (51) അന്തരിച്ചു. മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ദല്‍ഹി കൃഷ്ണനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ വച്ചായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സ്വമേധയാ ക്ഷേത്രത്തിലേക്ക് മടങ്ങുകയായിരുന്ന് ഭാരതീയ ജൈനമത ഓര്ഗനൈസേഷന് ഭാരവാഹി അറിയിച്ചു. അന്ത്യകര്‍മങ്ങള്‍ ഉത്തര്‍പ്രദേശിലെ മുരഡനഗറില് നടത്തി.
1967 ജൂണ്‍ 26ന് മധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗറിന്റെ യഥാര്‍ത്ഥ പേര് പവന്‍കുമാര്‍ ജെയിന് എന്നാണ്. 1980ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്ന് മുനി ദീക്ഷ സ്വീകരിച്ചു. 2016ല്‍ ഹരിയാന നിയമസഭയില്‍ അംഗങ്ങളുടെ മുന്നില്‍ പൂര്‍ണ നഗ്നനായി തരുണ്‍ സാഗര്‍ പ്രസംഗിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
സമ്പന്നമായ ആദര്‍ശങ്ങളാല്‍ മുനി തരുണ്‍ സാഗര്‍ മഹാരാജ് എക്കാലും സ്മരിക്കപ്പെടുമെന്നും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമര്‍പ്പണവും എന്നും ഓര്മയിലുണ്ടാകട്ടെയെന്നും പ്രധാമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. രാജ്യം എക്കാലവും സ്മരിക്കുന്ന ആത്മീയനേതാവായിരുന്നു മുനി തരുണ്‍ സാഗറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: